പത്തനംതിട്ട: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയന്റുകള്‍ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്കൂള്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിനിറച്ച് സ്കൂളിലേക്ക് കൊണ്ടു പോകുന്നത് നിരോധിക്കണം.
കോഴഞ്ചേരി പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ വെണ്ണപ്ര പാറയില്‍ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ശൗചാലയങ്ങൾ നിര്‍മിച്ചു നൽകണം. ആറന്മുള കിഴക്കേ നടയില്‍ വഞ്ചിത്ര ഭാഗത്ത് കടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിക്കണം. പഞ്ചായത്ത് കുളം നിര്‍മിച്ച് കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കണം. സ്കൂള്‍ കുട്ടികള്‍ ഫുഡ് വേസ്റ്റ് തിരികെ വീട്ടിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ സ്കൂളില്‍ തന്നെ ഫുഡ് വേസ്റ്റ് സംഭരിക്കാൻ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്സണ് വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ എസ്. ഉണ്ണിക്കൃഷ്ണപിളള , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനി എ ജേക്കബ്, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര.സി. ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.