നസീബ്
പത്തനാപുരം: തോട്ടില്‍ വീണ് യുവാവ് മരിച്ചതിൽ ദൂരുഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എസ്.പിക്ക് പരാതി നല്കി.
പത്തനാപുരം കുണ്ടയം കുഴവക്കാട് നസീബ് മൻസിൽ നാസർ ഖാന്-ഉമൈബാള് ബീവി ദമ്പതികളുടെ മകന് നസീബിെൻറ മരണത്തിലാണ് അന്വേഷണ ആവശ്യം. നവംബര്‍ 30ന് പിടവൂർ പട്ടാഴി റോഡിൽ തണ്ടാൻ കടവ് പാലത്തിന് സമീപം കല്ലടയാറിനോട് ചേർന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 28ന് രാവിലെ സുഹൃത്ത് വിളിച്ചതിന് ശേഷമാണ് നസീബ് വീട്ടില്‍നിന്ന് പോയത്.
വൈകുന്നേരവും മാതാവുമായി നസീബ് ഫോണില്‍ സംസാരിച്ചിരുന്നു. രാത്രി ഒമ്പതിന് ശേഷം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. 29ന് മകനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്കി. തിരച്ചിലില്‍ കല്ലടയാറിന് സമീപത്തെ തണ്ടാന്കടവില് നിന്നും നസീബിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. നസീബിനെ കാണാതായതിന് അടുത്ത ദിവസം സുഹൃത്തുക്കളില്‍ ചിലര്‍ വീട്ടിലെത്തി മാതാവിെൻറയും സഹോദരിയുടെയും ഫോണ്‍ നമ്പര്‍ വാങ്ങുകയും നസീബിനെ അന്വേഷിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.
സുഹൃത്തുക്കളില്‍ ചിലര്‍ക്ക് നസീബ് പണം കടം കൊടുത്തിരുന്നതായും മാതാപിതാക്കൾ പറയുന്നു. പുനലൂര്‍ ഡിവൈ.എസ്.പിക്കും പത്തനാപുരം എം.എല്‍.എക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു നസീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.