ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിൽ

വടശേരിക്കര: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. നാല് ബി.ജെ.പി പ്രവർത്തകർ കസ്റ്റഡിയിൽ.

പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11ഓടെ പെരുനാട് കൂനംകരക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

ളാഹ സ്വദേശികളായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ എന്നിവരുടെ പേരിൽ പെരുനാട് പൊലീസിൽ പരാതി നൽകി. തിരുവല്ല ഡിവൈ.എസ്.പി രാജപ്പെൻറ നിർദേശാനുസരണം പെരുനാട് എസ്.എച്ച്.ഒ മനോജിെൻറ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ ബി.ജെ.പി പ്രവർത്തകരാെണന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ പെരുനാട്ടിൽ മാർച്ച് നടത്തി.

Tags:    
News Summary - murder attempt on DYFI activist's 4 BJP worker's in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.