വടശ്ശേരിക്കര: പെരുനാട് പഞ്ചായത്തിലെ മണക്കയം (10), മടത്തുമൂഴി (മൂന്ന്), മാടമൺ (15) വാർഡുകൾ തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡുകളായി തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിച്ചതിനെതിരായി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയതോടെ സ്ഥാനാർഥിയെ സംഘടിപ്പിക്കാൻ യു.ഡി.എഫ് നെട്ടോട്ടത്തിൽ.
ഈ വാർഡുകൾ ജനറൽ വാർഡുകളായാൽ വിജയിക്കാനാകുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടിയിരുന്നു. ഇതേതുടർന്ന് പെരുനാട്ടിലെ കോൺഗ്രസ് നേതൃത്വം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണത്തിന് തുടക്കമാവുകയും തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ കോടതി ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധിയുടെയും പശ്ചാത്തലത്തിൽ സമാനമായ മറ്റ് 81 കേസിനോടൊപ്പം പെരുനാട്ടിലെ കേസും ഹൈകോടതി തള്ളി.
ഇതോടെ ഈ സീറ്റുകൾ സ്വപ്നം കണ്ടിരുന്ന ജനറൽ സ്ഥാനാർഥികളുമായി സമവായമുണ്ടാക്കി സംവരണ സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം ശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.