പോക്സോ കേസിൽ കണ്ടക്ടര്‍ക്ക് ആറുവർഷം തടവ്

തൃശൂർ: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. അയ്യന്തോള്‍ ഊരമ്പത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണം.

2022 ആഗസ്റ്റ് 15 മുതൽ തുടർച്ചയായി മൂന്ന് ദിവസം ഇയാൾ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയൻ രജസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത ഹാജരായി. വെസ്റ്റ് സ്റ്റേഷനിലെ സി.പി.ഒ എം.ഡി. സംഗീത് പ്രോസിക്യൂഷനെ സഹായിക്കാന്‍ ഉണ്ടായിരുന്നു.

Tags:    
News Summary - Conductor jailed for six years in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.