തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രത്യക്ഷ മഹാഗണപതി ഹോമവും തുടർന്ന് ഗജപൂജയും ആനയൂട്ടും നടന്നു. പാറമേക്കാവ് ദേവസ്വം കാശിനാഥൻ ഉൾപ്പെടെ 11 ആനകൾ ഊട്ടിൽ പങ്കെടുത്തു. പാറമേക്കാവ് മേൽശാന്തി കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി ആദ്യ ഉരുള നൽകി. ദേവസ്വം പ്രസിഡന്റ് ഡോ. എം. ബാലഗോപാൽ, അസി. സെക്രട്ടറി പി.വി. നന്ദകുമാർ, മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ തുടങ്ങിയവർ പങ്കെടുത്തു. ഭക്തർക്ക് പ്രസാദവിതരണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.