മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവ് മരിച്ചതിനെ തുടർന്ന് മകൻ ആക്രമണം നടത്തിയ നഴ്സിങ് സ്റ്റേഷൻ

രോഗി മരിച്ചു; കൂട്ടിരിപ്പുകാരനായ മകൻ ആശുപത്രിയിൽ ആക്രമണം നടത്തി

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിനെ തുടർന്ന് കൂട്ടിരിപ്പുകാരനായ മകൻ ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ടു.

ചികിത്സ വാർഡിലെ നഴ്സിങ് സ്റ്റേഷൻ അടിച്ചുതകർക്കുകയും എം.ആർ.ഐ സ്കാൻ സെൻററിെൻറ ചില്ല് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. അഞ്ച് ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശി 57കാരനാണ് വാർഡിൽ മരിച്ചത്. മകൻ പുറത്ത് പോയ സമയത്തായിരുന്നു മരണം.

തിരിച്ചെത്തി മരണ വിവരം അറിഞ്ഞ ശേഷം അക്രമാസക്തനാകുകയായിരുന്നു. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

Tags:    
News Summary - The patient died; The victim's son carried out the attack at the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.