സതീഷ് കുമാർ
വടക്കാഞ്ചേരി: വഴി ചോദിച്ചതിന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പുന്നംപറമ്പ് എരവത്തുകണ്ടത്തിൽ സതീഷ്കുമാറിനെ (വാവ-41) ആണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഠത്തിപറമ്പിൽ വീട്ടിൽ രതീഷ് (കണ്ണൻ-39), പുന്നംപറമ്പ് കാങ്കപറമ്പിൽ രാജേഷ് (കുട്ടൻ-3) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ ഓട്ടുപാറ ഹോളി ആശുപത്രിക്ക് സമീപം ബാർ ഹോട്ടലിലേക്കുള്ള വഴി ചോദിച്ചതിലുള്ള വിരോധത്താൽ ആലപ്പുഴ അമ്പലപുഴ തത്തംപിള്ളി സ്വദേശിയേയും സുഹൃത്തിനേയും പ്രതികൾ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആന്റണി ക്രോംസൺ അരൂജ, ഡി.എസ്. ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ. ഷൈജു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.