പാലം നിർമാണം: വിഴിഞ്ഞത്തുനിന്ന് കപ്പലിൽ മാല ദ്വീപിലേക്ക്‌ കൂറ്റൻ ക്രെയിൻ കൊണ്ടുപോകുന്നു

വിഴിഞ്ഞം: തുറമുഖത്തുനിന്നും ആദ്യമായി കൂറ്റൻ ക്രെയിൻ മാല ദ്വീപിലേക്ക്‌ കപ്പലിൽ കൊണ്ടുപോകുന്നു. ഒരുക്കം പൂർത്തിയായി. ഗുജറാത്തിൽനിന്നുള്ള ക്രെയിനും അനുബന്ധ ഉപകരണങ്ങളും ശനിയാഴ്ച വിഴിഞ്ഞത്തെത്തിച്ചു. മാലിയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. ഗുജറാത്തിൽനിന്ന് ടഗ്ഗിൽ കയറ്റിയ ക്രെയിൻ മറ്റൊരു ബാർജിന്‍റെ സഹായത്തോടെയാണ് ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചത്. കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ളകാര്യങ്ങൾ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ക്രെയിനുമായി കൊളംബോയിലേക്കു പുറപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷിപ്പിങ് ഏജൻസിയായ സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തുനിന്ന് കപ്പലിൽ ക്രെയിൻ കൊണ്ടുപോകുന്നത് ആദ്യമായാണ്. ഇതു കൊണ്ടുപോകാനുള്ള വിദേശ ടഗ്ഗായ കിക്കി മാലിയിൽനിന്ന് രണ്ടു ദിവസം മുമ്പ് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.