അഖിൽ, അജീബ്, ജോമോൾ

മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയ ദമ്പതികൾ പിടിയിൽ

കഴക്കൂട്ടം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. നരുവാമൂട് നടുക്കാട് സ്വദേശിനി ജോമോൾ(21), ഇവരുടെ ഭർത്താവ് കുളത്തൂർ ചിത്തിര നഗർ സ്വദേശി അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച കഠിനംകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതിയും ഭർത്താവും അഞ്ച് വളകൾ ഒന്നര ലക്ഷം രൂപക്ക് പണയം വെച്ചിരുന്നു. ബാങ്ക് ജീവനക്കാരൻ 75,000 രൂപ നൽകി. ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. കഴിഞ്ഞദിവസം ബാങ്ക് ഉടമ ഈ വളകൾ ദേശസാൽകൃത ബാങ്കിൽ പണയം വെക്കാൻ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്.

സ്ഥാപനയുടമ ഉടൻ തന്നെ കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം പണയംവെച്ചവരെ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് പണമിടപാട് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെനിന്ന് െപാലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇവരെ മര്യനാട് സ്വദേശിയായ അജീബ് ആൻഡ്രൂസ് എന്നയാളാണ് മുക്കുപണ്ടം പണയം വെക്കാൻ പറഞ്ഞുവിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കമീഷൻ വ്യവസ്ഥയിൽ സ്വർണം പണയംവെക്കാൻ ആളിനെ പറഞ്ഞുവിടുന്നതാണ് അജീബിന്റെ രീതി. ഒരു ലക്ഷം രൂപക്ക് പണയംവെച്ചു നൽകിയാൽ 25000 രൂപ പ്രതിഫലം നൽകും. ഇതിനായി ആധാർ കാർഡിൽ വിലാസവും മറ്റും മാറ്റി നിർമിച്ചുനൽകിയാണ് തട്ടിപ്പിന് ആളെ വിടുന്നത്. ഇത്തരത്തിൽ പലയിടത്തും തട്ടിപ്പു നടത്തിയതായും െപാലീസ് സംശയിക്കുന്നുണ്ട്. ദമ്പതികൾ പിടിയിലായതായി മനസ്സിലാക്കിയ അജീബ് ആൻഡ്രൂസ് കാറിൽ രക്ഷപ്പെട്ടു.

ഇയാളെ പിന്തുടർന്ന് പൊലീസ് എത്തിയെങ്കിലും പൊലീസിന്റെ കൈ തട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു. രണ്ടു കാറുകളും പൊലീസ് കണ്ടെടുത്തു. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് അജീബ്. അറസ്റ്റിലായ ദമ്പതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - fake gold pawning-couple arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.