ഡോക്ടറുടെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ട് പ്രതികൾ കൂടി പിടിയിൽ

നെടുമങ്ങാട്: ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടിലുണ്ടായിരുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാനുണ്ടായിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് വലയിലായി.

കൊല്ലംകാവ് പന്നിയോട്ടുകോണം തടത്തരികത്തുവീട്ടിൽ മഹേഷ്( 26), കൊല്ലംകാവ് വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ വാവച്ചി എന്ന ശ്രീകുമാർ (26) എന്നിവരാണ് പിടിയിലായത്.

കൊല്ലംകാവ് സ്വദേശി ഡോക്ടർ രജിത്തിെൻറ വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ ദേഹോപദ്രവം ഏൽപിക്കുകയും തടയാൻ ശ്രമിച്ച കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കൂടെയുണ്ടായിരുന്ന പ്രകാശിനെയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്.

ഡോക്ടർ രജിത്തിെൻറ വീടിന് മുന്നിലിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ കഴിഞ്ഞമാസം 18ന് രാത്രി വീടുകയറി അക്രമം കാട്ടിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റോടുകൂടി കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്.

നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, എ.എസ്.ഐ എസ്.പി. ഷിബു എസ്.സി.പി.ഒ ബിജു സി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Tags:    
News Summary - murder attempt on doctor two more accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.