എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം കണ്ണിൽപൊടിയിടാനുള്ള പിണറായി തന്ത്രം -റസാഖ്‌ പാലേരി

തിരുവനന്തപുരം: തൃശൂർപൂരം കലക്കിയെന്നും ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്നും എ.ഡി.ജി.പി അജിത് കുമാറിനെതിരെ റിപ്പോർട്ട് വന്നിട്ടും സ്ഥാനത്തുനിന്ന് നീക്കാതെ സംരക്ഷിക്കുന്നത് ആർ.എസ്.എസിന്‍റെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. ഈ കണ്ണിൽ പൊടിയിടൽ തന്ത്രം വിശ്വസിക്കാൻ ഗോവിന്ദൻ മാസ്റ്ററും ബിനോയ് വിശ്വവുമല്ലാതെ സാധാരണക്കാരായ സഖാക്കളെയോ കേരളീയ പൊതുസമൂഹത്തെയോ കിട്ടില്ല എന്ന് പിണറായിയും കൂട്ടരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വർക്കല മൈതാനം ഗ്രൗണ്ടിൽ വെൽഫെയർ പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല" എന്ന തലക്കെട്ടിൽ ജനകീയ പ്രതിരോധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മതേതര സാമൂഹികക്രമത്തെ വർഗീയവൽക്കരിക്കുവാനുള്ള ആർ.എസ്.എസിന്റെ ഗൂഡനീക്കങ്ങൾ പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് നടത്തിക്കൊടുക്കുകയാണ്. ഒന്നാം പിണറായി സർക്കാറിന്റെ പല ഘട്ടങ്ങളിലും ആർ.എസ്.എസിന്റെ നയങ്ങളാണ് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്നതെന്നുള്ള വെൽഫെയർ പാർട്ടിയുടെ ആരോപണങ്ങൾ ഇപ്പോൾ ഭരണപക്ഷ എം.എൽ.എ വിളിച്ചുപറയുക വഴി കേരളം ഒന്നുകൂടി ചർച്ച ചെയ്യപ്പെടുക മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ല ജനറൽ സെക്രട്ടറി മഹ്ബൂബ് ഖാൻ പൂവാർ, ജില്ല വൈസ് പ്രസിഡന്റ് മധു കല്ലറ, വർക്കല മണ്ഡലം പ്രസിഡന്റ് എഫ്.എം. ഹനീഫ, അനസ് കായാൽപ്പുറം എന്നിവർ സംസാരിച്ചു.

Tags:    
News Summary - ADGP's transfer is Pinarayi's strategy to hide Razaq Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.