കൊലക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയപ്പോൾ
വിഴിഞ്ഞം: ഉച്ചക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികളെകൂടി പിടികൂടി. കോളിയൂരിൽ ഒളിച്ചുതാമസിക്കുകയായിരുന്ന റെജി, സജി എന്നിവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.ഐ കെ.എൽ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് ഉച്ചക്കട പയറ്റുവിള ആർ.സി ചർച്ചിനു സമീപം തേരിവിള പുത്തൻ വീട്ടിൽ ബി. സജികുമാർ (44) കൊല്ലപ്പെട്ടത്. കഴിച്ച മൂന്നിന് രാത്രിയാണ് സജികുമാറിന് കുത്തേറ്റത്. പുലർച്ച മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു.
കുത്താനുപയോഗിച്ച കത്തി കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ രണ്ടാം പ്രതി കോരാളൻ രാജേഷിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പയറ്റുവിള വട്ടവിളയിൽ മാക്കാൻ ബിജു എന്ന വിജുകുമാർ (42), കുഴിവിള വടക്കരികത്ത് പുത്തൻവീട്ടിൽ കോരാളൻ എന്ന രാജേഷ് (45) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ സുധീർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.