മോട്ടോർ മോഷണം: വനംവകുപ്പ് ജീവനക്കാരന് സസ്പെൻഷൻ

മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ കോമ്പൗണ്ടിലെ സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ ക്വാർട്ടേഴ്‌സിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന 150 കിലോ തൂക്കം വരുന്ന മോട്ടോർ മോഷണം പോയി. വനംവകുപ്പിലെ ഡ്രൈവർ വെള്ളമുണ്ട മണിമ കുഞ്ഞമ്മദ്, വനംവകുപ്പിലെ കരാറുകാരൻ കൊട്ടിയൂർ സ്വദേശി അജിഷ് എന്നിവർ ചേർന്ന് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റതായാണ് പരാതി. സംഭവത്തിൽ കുഞ്ഞമ്മദിനെ നോർത്ത് വയനാട് ഡി.എഫ്.ഒ ദർശൻ ഘട്ടാനി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ആക്രിക്കടയിൽ വിറ്റ മോട്ടോർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പിന്നീട് വനംവകുപ്പിന്റെ മോട്ടോർ മോഷണം പോയതായി കാണിച്ച് മാനന്തവാടി റേഞ്ച് ഓഫിസർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. വിൽപന നടത്തിയ മോട്ടോർ പൊലീസ് കസ്റ്റഡിയിലെടുക്കുകയുംചെയ്തു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.