വീണ്ടും ഭക്ഷ്യവിഷബാധ; ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 13 പേർ ആശുപത്രിയിൽ

കൽപറ്റ: കൽപറ്റയിൽ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൈനാട്ടിക്ക് സമീപത്തെ ആശിർവാദ് ഉടുപ്പി ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം കോവളം സ്വദേശികളായ 13 പേരെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാവിലെയാണ് ഇവർ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചത്. ഇവരെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യ വിഷബാധ സംബന്ധിച്ച പരാതിയുയർന്ന സാഹചര്യത്തിൽ ഹോട്ടൽ താൽക്കാലികമായി അടക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷ വകുപ്പിലെയും മുട്ടിൽ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് നിർദ്ദേശം നൽകിയത്.

ഫുഡ് സേഫ്റ്റി ഓഫിസർ എം.കെ. രേഷ്മ, മുട്ടിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഹല തസ്നീം, വാഴവറ്റ പ്രാഥമികാരോഗ്യം കേന്ദ്രം ഹെൽത്ത് ഇൻസപെക്ടർ ബേസിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഞായറാഴ്ച കൽപറ്റയിലെ മുസ്വല്ല ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 40 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു.

Tags:    
News Summary - Food poisoning again-13 people in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.