ശ്യാം മുരളി
പനമരം: സൗജന്യമായി വീട് നിർമിച്ചുനൽകാമെന്നു പറഞ്ഞ് പലരിൽ നിന്നും പണം വാങ്ങി മുങ്ങിയയാൾ പിടിയിൽ. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടിൽ ശ്യാം മുരളി (32)യെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. വീട് നിർമാണത്തിനുള്ള രജിസ്ട്രേഷൻ ഫീസായി പലരിൽ നിന്നായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയതിന് ശേഷം മുങ്ങുകയായിരുന്നു. 2024ലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒളിവിൽ പോയ പ്രതി ആദ്യം ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നു.
സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പുളിഞ്ഞാലിൽ െവച്ചാണ് അറസ്റ്റ് ചെയ്തു. കേസന്വേഷണത്തിൽ പനമരം എസ്.ഐ റസാക്ക്, എ.എസ്.ഐ ബിനീഷ്, എസ്.സി.പി.ഒമാരായ ജിൻസ്, രതീഷ്, സി.പി.ഒ സജു എന്നിവർ ചേർന്നായിരുന്നു നടപടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.