ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: സൂപ്പർ മാർക്കറ്റിലെ ഫുഡ് കൗണ്ടർ പൂട്ടിച്ചു

കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി. കോഴിക്കോട് ​മൂഴിക്കലിലെ എം.ആർ ഹൈപ്പർ മാർക്കറ്റിനെതിരെയാണ് നടപടി. സൂപ്പർ മാർക്കറ്റിലെ ഫുഡ് കൗണ്ടർ ഭക്ഷ്യ സുരക്ഷ വിഭാഗം പൂട്ടിച്ചു. തുടർപരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.

ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ച ശേഷം പരിശോധിച്ചപ്പോൾ രണ്ടാമത്തേതിൽ പുഴുവിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബർഗർ തിരിച്ചേൽപ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചേവായൂർ പൊലീസിലും കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകിയിരുന്നു.

Tags:    
News Summary - Maggots found in burger: Food counter in supermarket closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.