യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിരയാക്കിയ ഭർത്താവ് അറസ്റ്റിൽ

തളിപ്പറമ്പ്: ഭാര്യയെ പീഡിപ്പിച്ചസംഭവത്തിൽ ഏഴാംമൈൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈൽ ക്രസൻറ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 24ന് നിലമ്പൂർ സ്വദേശിനിയെ ഉമ്മർ വിവാഹം കഴിച്ചിരുന്നു. 80കാരനായ പിതാവും മൂന്നു സഹോദരിമാരുമുൾപ്പെട്ടതാണ് യുവതിയുടെ കുടുംബം. മരിച്ച സഹോദരിയുടെ മക്കളെ സംരക്ഷിക്കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നുമുള്ള ഉറപ്പിലായിരുന്നുവത്രെ യുവതി വിവാഹത്തിന് സമ്മതിച്ചത്. 

എന്നാൽ, 26ന് ഏഴാംമൈലിലെ വീട്ടിലെത്തിയശേഷം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണംപോലും നൽകാതെ ക്രൂരമായ ലൈംഗിക പീഡനവും ശാരീരിക പീഡനവും നടത്തിയത്രെ. പിന്നീട് മൈസൂരുവിലുള്ള വീട്ടിലെത്തിച്ചും മർദിച്ചതിനെ തുടർന്ന് യുവതി ബന്ധുക്കളെ വിവരമറിയിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നുവത്രെ. കഴിഞ്ഞദിവസം ബന്ധുക്കളുെടയും നാട്ടുകാരുെടയും ഒപ്പമെത്തിയ യുവതി സി.പി.എം നേതാവ് പി. മുകുന്ദനെ ബന്ധപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഡിവൈ.എസ്.പിയെ വിവരമറിയിക്കുകയായിരുന്നു.

ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നിർദേശപ്രകാരമാണ് ഉമ്മറിനെ അറസ്റ്റ് ചെയ്തത്. ധനാഢ്യനായ ഉമ്മറിന് ഒട്ടേറെസ്ഥലങ്ങളിൽ ഭാര്യമാർ ഉള്ളതായി പൊലീസ് പറഞ്ഞു. നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചത് വിവാദമായിരുന്നെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകി പ്രശ്നം ഒതുക്കിയതായും ആക്ഷേപമുയർന്നിരുന്നു.
Tags:    
News Summary - Marital rape- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.