തിരുവനന്തപുരം: മാർത്താണ്ഡം കായലിൽ പുറമ്പോക്ക് വഴിയും സർക്കാർ മിച്ചഭൂമിയും നികത്തിയെന്ന് റിപ്പോർട്ട്. കായലിലെ 64 പ്ലോട്ടുകളുടെ നടുക്ക് ഒന്നരമീറ്റർ വീതിയിൽ സർക്കാർ വഴി ബി.ടി.ആർ പ്രകാരം പുറമ്പോക്ക് സർക്കാർ ഭൂമിയാണ്. ഇവിടെ ഗ്രാവൽ ഇട്ട് നികത്തിയത് ഭൂസംരക്ഷണനിയമം വകുപ്പ് അഞ്ചിെൻറ (ഒന്ന്) ലംഘനമാണ്. വകുപ്പ് ഏഴ് (എ) പ്രകാരം സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകൃത്യമാണ്. അതിനാൽ മൂന്നു മുതൽ അഞ്ചുവർഷംവരെ തടവും 50,000 രൂപ മുതൽ രണ്ടുലക്ഷംവരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് വാർട്ടർ വേൾഡ് കമ്പനി ചെയ്തത്.
എന്നാൽ, കൃഷി നടത്തുന്നതിന് വെള്ളം വറ്റിക്കുന്ന മുറക്ക് സർവേ സ്കെച്ചുകൾ പ്രകാരം അളവുനടത്തി പുറമ്പോക്ക് കൈയേറ്റം തിട്ടപ്പെടുത്തണം. അതിനുശേഷം കമ്പനിക്കെതിരെ 1967ലെ ഭൂസംരക്ഷണ നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കാൻ കുട്ടനാട് തഹസിദാർക്ക് നിർദേശനം നൽകി. കമ്പനി ആലപ്പുഴ ജില്ലയിലെ വിവിധ വില്ലേജുകളിൽ പരിധിയിൽ കവിഞ്ഞ് ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനും തഹസിദാർമാർക്ക് നിർദേശം നൽകി. അവരുടെ റിപ്പോർട്ട് അനുസരിച്ച് 1963ലെ ഭൂപരിഷ്കരണ പ്രകാരം നടപടി സ്വീകരിക്കണം.
കായൽ പാടശേഖരത്തിന് 647 ഏക്കർ വിസ്തീർണമുണ്ട്. അതിൽ 576 ഏക്കറിൽ കൃഷി നടത്തുന്നുണ്ടെന്ന് പുഞ്ച സ്പെഷൽ ഓഫിസിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2005-06 കാലത്താണ് 64 പ്ലോട്ടുകൾ കമ്പനി വാങ്ങിയത്. റീസർവേ ബി.ടി.ആർ പ്രകാരം പുരയിടവും ഭൂപ്രകൃതിയിൽ വെള്ളക്കെട്ടും നിലവുമാണ്. സെറ്റിൽമെൻറ് രജിസ്റ്ററിലാകട്ടെ ഈ ഭൂമി ‘സർക്കാർ തനത് നിലം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1993ൽ പട്ടയം നൽകിയെങ്കിലും 2008 വരെ തൊഴിലാളികൾ ഇവിടം ഭവനനിർമാണത്തിനായി ഉപയോഗിച്ചിരുന്നില്ല. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഭൂമി വിതരണം ചെയ്തതെങ്കിലും ലക്ഷ്യം നേടാനായില്ല. മാർത്താണ്ഡം കായലിന് സമാനമായി മറ്റ് കായൽ പ്രദേശങ്ങളിലും സമാനമായരീതിയിൽ ഭൂമി കൈമാറ്റങ്ങൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
നിയമോപദേശം ലഭിക്കട്ടെ –റവന്യൂ മന്ത്രി തിരുവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച റിപ്പോർട്ടിൽ നിയമോപദേശം ലഭിക്കട്ടെയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. കലക്ടറുടെ റിപ്പോർട്ടിെൻറയും വിജിലൻസ് ത്വരിത പരിശോധനയുടെയും പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.