ന്യൂഡൽഹി: റഷ്യയിൽ യുദ്ധത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി ജയിൻ കുര്യനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു കഴിഞ്ഞ് ഇന്ത്യയിലേക്ക് മടക്കിയയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യം റഷ്യയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.
യുദ്ധത്തിൽ മരണപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ച് ഭൗതികശരീരം നാട്ടിലേക്ക് അയക്കണമെന്നും റഷ്യയോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അടൂർ പ്രകാശിന്റെ കത്തിന് ലഭിച്ച ഇ-മെയിൽ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.