മോൺസെന്റ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആഡംബര കാറുകൾ
കൊച്ചി: 20 വർഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകൾ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ കൈക്കലാക്കിയത് ചുളുവിലയ്ക്കെന്ന് പരാതി. ബെന്‍സ്, ബി.എം.ഡബ്ല്യു, പോര്‍ഷെ തുടങ്ങിയ ആഡംബര കാറുകളാണ് ബംഗളൂരുവിലെ ത്യാഗരാജൻ എന്നയാളിൽനിന്ന് വാങ്ങിയത്. എന്നാൽ, പണം തരാതെ തന്നെ പറ്റിച്ചതായി ത്യാഗരാജൻ പറഞ്ഞു.
ബെംഗളൂരു കോര്പറേഷന് സര്‍ക്കിളില്‍ പഴയ ആഡംബരക്കാറുകളുടെ വില്പന നടത്തുകയാണ് ത്യാഗരാജൻ. 500 രൂപ മാത്രം നല്‍കിയാണ് ഏഴ് ആഡംബര വാഹനങ്ങള്‍ മോന്സന് കൊച്ചിയിലെത്തിച്ചത്. റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്സന് ആദ്യം ത്യാഗരാജന്റെ ഗാരേജില്‍ എത്തിയത്. ഇതിന് 5 ലക്ഷം രൂപ നല്കി. ബാക്കിയുള്ളവക്ക് 500 രൂപ അഡ്വൻസ് മാത്രമാണ് നൽകിയതത്രെ. പണം ചോദിക്കുേമ്പാഴൊക്കെ, അക്കൗണ്ടിൽ 'മരവിപ്പിച്ച' കോടിക്കണക്കിന് രൂപയുടെ കഥ പറഞ്ഞാണ് ത്യാഗരാജനെയും വീഴ്ത്തിയത്. കാറുകള്‍ക്ക് എല്ലാം കൂടി രണ്ടു കോടി രൂപയോളം വിലവരുമെന്ന് ത്യാഗരാജന് പറയുന്നു.
അതിനിടെ, മോൻസൺ ലാപ്ടോപ്പും നോട്ടെണ്ണൽ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇൻഷുറൻസുപോലുമില്ല. ഏഴ് വാഹനത്തിെൻറ നമ്പർ പ്ലേറ്റുകളും വ്യാജം. ലക്സസ്, റേഞ്ച്റോവർ എന്നിവയുടെ വിവരമൊന്നും പരിവാഹൻ വെബ്സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ ഹരിയാന രജിസ്ട്രേഷനിലുള്ള ഒന്നുമാത്രമാണ് മോൻസണിെൻറ പേരിലുള്ളത്. ഇൗ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചു.
വൻകിട കാറുകൾ മുറ്റത്ത് നിരത്തിയിട്ട് വമ്പൻ സെറ്റപ്പാണെന്ന് വരുത്തിത്തീർക്കുക മാത്രമായിരുന്നു മോൻസണിന്റെ ലക്ഷ്യം. പലതും മൂന്നും നാലും കൈമറിഞ്ഞതാണെന്ന് സംശയിക്കുന്നു. കാറുകളിൽ ചിലത് പരാതിക്കാർക്കും ഇയാൾ കൈമാറിയിട്ടുണ്ട്.
കാറുകളുടെ എൻജിൻ നമ്പറും ഷാസി നമ്പറും കണ്ടെത്തി യഥാർഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്. വെള്ളിയാഴ്ചയും മോട്ടോർ വാഹന വകുപ്പിെൻറ പരിശോധന തുടർന്നു. മോൻസണിെൻറ ആഡംബര കാർ ഇടപാട് അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം വ്യക്തമായാൽ കാർ രൂപമാറ്റം വരുത്തിയതിന് മോൺസണിനെതിരെ നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.