കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിലായ മോൻസൺ മാവുങ്കൽ വ്യാജ പുരാവസ്തുക്കൾ വൻതുകക്ക് വിൽപന നടത്തിയിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി. ബംഗളൂരു സ്വദേശിയായ ഒരാൾക്ക് ഒട്ടകത്തിെൻറ എല്ല് രൂപമാറ്റം വരുത്തി ആനക്കൊമ്പ് എന്ന വ്യാജേന കൈമാറി അരക്കോടിയോളം രൂപ തട്ടിയെടുത്തെന്ന് ഇയാൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ രാത്രിയും മോൻസണെ ചോദ്യം െചയ്യുകയാണ്. പ്രധാനമായും സാമ്പത്തിക സ്രോതസ്സും കൈയിൽ എത്തിയ പണം എവിടേക്കെല്ലാം പോയി എന്നതും സംബന്ധിച്ചാണ് അന്വേഷണം. നാലുകോടിയോളം രൂപക്ക് മാത്രമെ കൃത്യമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളൂ. മറ്റ് തട്ടിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും കൃത്യമായ വിവരം നൽകുന്നില്ല.
അതേസമയം, ഇയാളുടെ സഹായികളുടെ അക്കൗണ്ടുകൾ വഴി കോടികൾ ഒഴുകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിനുള്ള തെളിവുശേഖരണത്തിലാണ് അന്വേഷണസംഘം. അടുപ്പക്കാരിൽനിന്നും മുൻജീവനക്കാരിൽനിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ക്രയവിക്രയം സംബന്ധിച്ച് ചോദ്യങ്ങളിൽ മോൻസണിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കൈയിലെത്തിയ പണമെല്ലാം ആഡംബരത്തിനായി ചെലവഴിെച്ചന്ന് മാത്രമാണ് പറയുന്നത്.
നിലവിൽ ആറുപേരുടെ പരാതിയാണ് അന്വേഷിക്കുന്നത്. ഇവർ പണം അക്കൗണ്ടിൽനിന്ന് എടുത്തതുൾപ്പെടെയുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവർ കൈമാറിയെന്നു പറയുന്ന 10 കോടിയോളം രൂപ എവിടേക്കെല്ലാം പോയി എന്നത് സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ പക്കലുള്ള ബാങ്ക് രേഖകൾ പലതും വ്യാജമാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പുരാവസ്തുവകുപ്പും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വെള്ളിയാഴ്ച മോൻസണിെൻറ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
ആഡംബര കാറുകളും വ്യാജം
കൊച്ചി: മോൻസണിെൻറ വീട്ടിലെ 'നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ'പോലെ വീടിെൻറ മുറ്റത്ത് കിടക്കുന്ന എട്ട് ആഡംബര കാറും വ്യാജം. ഇതിൽ ഹരിയാന രജിസ്ട്രേഷനിലുള്ള ഒന്നുമാത്രമാണ് മോൻസണിെൻറ പേരിലുള്ളത്. ഇൗ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചു. മോൻസൺ ലാപ്ടോപ്പും നോട്ടെണ്ണൽ യന്ത്രവും ഘടിപ്പിച്ച ലിമോസ് കാറിന് ഇൻഷുറൻസുപോലുമില്ല.
ഏഴ് വാഹനത്തിെൻറ നമ്പർ പ്ലേറ്റുകളും വ്യാജം. ലക്സസ്, റേഞ്ച്റോവർ എന്നിവയുടെ വിവരമൊന്നും പരിവാഹൻ വെബ്സൈറ്റിലില്ല. ഫെരാരി രൂപമാറ്റം വരുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. 20 വർഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകളാണ് ചുളുവിലയ്ക്ക് ഇയാൾ വാങ്ങിക്കൂട്ടിയത്.
പലതും മൂന്നും നാലും കൈമറിഞ്ഞതാണെന്ന് സംശയിക്കുന്നു. മുറ്റത്ത് നിരത്തിയിട്ട് വമ്പൻ സെറ്റപ്പാണെന്ന് വരുത്തിത്തീർക്കുക മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം.
കാറുകളിൽ ചിലത് പരാതിക്കാർക്കും ഇയാൾ കൈമാറിയിട്ടുണ്ട്. വാങ്ങിക്കൂട്ടിയ കാറുകളുടെ തുക ഇയാൾ നൽകിയിട്ടില്ലെന്ന് ബംഗളൂരുവിൽ ഇത് വിറ്റ ത്യാഗരാജൻ വ്യക്തമാക്കിയിട്ടുണ്ട്. കാറുകളുടെ എൻജിൻ നമ്പറും ഷാസി നമ്പറും കണ്ടെത്തി യഥാർഥ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
വെള്ളിയാഴ്ചയും മോട്ടോർ വാഹന വകുപ്പിെൻറ പരിശോധന തുടർന്നു. മോൻസണിെൻറ ആഡംബര കാർ ഇടപാട് അന്വേഷിക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം വ്യക്തമായാൽ കാർ രൂപമാറ്റം വരുത്തിയതിന് മോൺസണിനെതിരെ നടപടിയുണ്ടാകും.
മോൻസണിെൻറ ഫോൺകാളുകൾ പരിശോധിക്കുന്നു
കൊച്ചി: തട്ടിയെടുത്ത പണത്തിെൻറ ക്രയവിക്രയം കണ്ടെത്താൻ ക്രൈംബ്രാഞ്ച് മോൻസണിെൻറ ഫോൺകാളുകൾ പരിശോധിക്കുന്നു. ബാങ്ക് അക്കൗണ്ടുകളിലൂടെ കൂടുതൽ ഇടപാടുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ആരെല്ലാമായി നിരന്തരം ബന്ധപ്പെടുന്നു, എത്രനേരം സംസാരിക്കുന്നു എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. പരാതിക്കാരുമായി സംസാരിച്ചതിെൻറ രേഖകളും കണ്ടെടുക്കാൻ ശ്രമം നടക്കുന്നുണ്ട്.
ആഭ്യന്തരവകുപ്പ് രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു –ഷാഫി പറമ്പില്‍
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തരവകുപ്പ് തട്ടിപ്പുകാരൻ മോന്സണെൻറ രക്ഷാധികാരിയായി പ്രവര്ത്തിെച്ചന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍ എം.എല്‍.എ. ആഭ്യന്തരവകുപ്പ് ക്രിമിനൽവത്കരിച്ചതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് മോൻസണിെൻറ തട്ടിപ്പ്. ഇൗ ക്രിമിനല്വത്കരണത്തിെൻറ പിതാവ് പിണറായി വിജയനാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. എഫ്.ഐ.ആർ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് ആഭ്യന്തരവകുപ്പ് മോൻസണെതിരെ ഇ.ഡിക്ക് പരാതി അയച്ചത്. അദ്ദേഹത്തിനെതിരായ പരാതി പൂഴ്ത്തിെവച്ചിട്ട് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയവരാണ് കേരള പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.