തൃശൂർ: കേരളത്തിൽ ബി.ജെ.പിയിലേക്ക് കടന്നുവരുന്നവരിൽ വലിയൊരു വിഭാഗം സി.പി.എമ്മിൽ നിന്നാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സി.പി.എമ്മിലെ നിരവധി എം.എൽ.എമാർ ബംഗാളിൽ ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. നാല് ലോക്സഭ എം.പിമാരാണ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നത്. എല്ലാ ദിവസവും പ്രമുഖർ ബി.ജെ.പിയിൽ ചേരുന്നു -തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്ത് വിടും. അതിൽ ഒരു കഥയ്ക്കും ഉള്ള സ്കോപ്പില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നിരവധി കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ട്. എല്ലാ അഴിമതി കേസുകളിലുമെന്നത് പോലെ ഇതിലും ആദ്യം നിഷേധിക്കുകയും പിന്നീട് മുടന്തൻ ന്യായം പറയുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജേക്കബ് തോമസും ഇ. ശ്രീധരനും എൻ.ഡി.എയോടൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.