മരിച്ച നിലയിൽ കണ്ടെത്തിയ രഹ്ന (35), മക്കളായ ആദിത്യന്‍ (13), അഭിജിത്ത് (11) അര്‍ജുന്‍ (എട്ട്) എന്നിവർ

മലപ്പുറം പോത്തുകല്ലിൽ അമ്മയും മൂന്ന് മക്കളും വീട്ടിനുള്ളിൽ മരിച്ച നില‍യിൽ

എടക്കര (മലപ്പുറം): പോത്തുകല്‍ ഞെട്ടിക്കുളത്ത് യുവതിയെയും മൂന്ന് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതുപുരേടത്ത് ബിനേഷ് ശ്രീധരന്‍റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യന്‍ (13), അഭിജിത്ത് (11) അര്‍ജുന്‍ (എട്ട്) എന്നിവരാണ് മരിച്ചത്.

പനങ്കയം കൂട്ടംകുളത്തെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാളും മുണ്ടും ഉപയോഗിച്ച് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. രഹ്ന ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് ചെന്നുനോക്കിയപ്പോഴാണ് നാല് പേരും തൂങ്ങിക്കിടക്കുന്നത് കണ്ടതെന്ന് അയല്‍വാസി പറഞ്ഞു.

തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുവരുത്തുകയും പൂട്ടിക്കിടന്ന വീടിന്‍റെ പിറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് പൊലീസ് സഹായത്തോടെ നാട്ടുകാര്‍ അകത്ത് കയറുകയുമായിരുന്നു. ഉടനെ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും നിലമ്പൂര്‍ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളെ ഓരോത്തരെയും തൂക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്ന് കരുതുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ തുടിമുട്ടിയിലെ വീട്ടില്‍ നിന്നുമാണ് ആറ് മാസം മുന്‍പ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് എത്തിയത്.

ഒരു കുടുംബത്തിലെ നാലംഗങ്ങളുടെ ആത്മഹത്യയുടെ നടുക്കത്തില്‍ തരിച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍. രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് കോഴിക്കോട് പേരാമ്പ്രയില്‍ ടാപ്പിങ് തൊഴിലാളിയാണ്. പോത്തുകല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.