ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനാരാണെന്നതിൽ കാര്യമായ സംശയങ്ങളുണ്ടായിരുന്നില്ല. മന്ത്രിമാരുടെ വകുപ്പുകളുടെ പ്രഖ്യാപനം കഴിഞ്ഞയുടൻ വ്യവസായ വകുപ്പിന്‍റെ ചുമതല നിർവഹിച്ചിരുന്ന ഇ.പി ജയരാജനായിരുന്നു മന്ത്രിസഭയിലെ രണ്ടാമനെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇത്തവണ വകുപ്പിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലെ രണ്ടാമനെ തീരുമാനിക്കാനാവില്ല. പാർട്ടിയിൽ താരതമ്യേന ജൂനിയറായ പി.രാജീവാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുകയെന്ന സാധ്യത ലിസ്റ്റാണ് പുറത്ത് വരുന്നത്.
അതുകൊണ്ട് വകുപ്പിന്‍റെ അടിസ്ഥാനത്തിൽ രാജീവ് രണ്ടാമതാവാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനായിരിക്കും മന്ത്രിസഭയിലെ രണ്ടാമനാവുക. പ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണത്തിേന്റയും എക്സൈസിേന്റയും ചുമതലയാണ് എം.വി ഗോവിന്ദൻ വഹിക്കുക.
പിണറായിക്കൊപ്പം കണ്ണൂരിൽ നിന്ന് മന്ത്രിസഭയിലെത്തിയ ഏക അംഗമാണ് എം.വി ഗോവിന്ദൻ. തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് എം.വി ഗോവിന്ദൻ നിയമസഭയിലെത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം അടിയുറച്ച് നിന്ന എം.വി ഗോവിന്ദൻ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.