ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ഒാൺലൈൻ പ്രസംഗം മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കാണുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ 

കോവിഡ് മാനദണ്ഡം പാലിക്കാതെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഗമം: നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിക്കാതെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ ഒത്തുചേർന്നത്.

ഇത് ചിത്ര സഹിതം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം പൊലീസുകാര്‍ സംഗമിച്ചത്. േകാവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ പോലും ഇതുവരെ തുറക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.

മരണാനന്തര ചടങ്ങുകള്‍ക്കും കല്യാണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂർണമായി തുറക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂർണമായും പാലിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലും പൊലീസ് നിയമ നടപടി സ്വീകരിച്ച് വരുന്നുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ മൂത്തേടത്ത് മകന്‍റെ വീട്ടിലേക്ക് നടന്നുപോവുന്ന 85 വയസ്സ് പിന്നിട്ട വൃദ്ധയായ ഉമ്മയെ റോഡില്‍ തടഞ്ഞുനിര്‍ത്തി പിഴ ചുമത്തുകയും ഇവരുടെ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയും ചെയ്ത സംഭവം നാട്ടില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ സമൂഹത്തിന് മാതൃകയാവേണ്ട പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്ന് നജീബ് കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.




Tags:    
News Summary - Najeeb Kanthapuram lodges complaint with CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.