ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാത വികസനം എന്നിവയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നടത്തിയ ചർച്ചയിൽ കുരുക്കഴിഞ്ഞില്ല. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുകെ ാടുക്കാതെ സംസ്ഥാന സർക്കാറിന് നൽകണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രിക്ക് മൗനം. കേരളം മുന്നോട്ടുവെച്ച വാദഗതിക െളാന്നും പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ലെന്ന ആശ്വാസം മാത്രമാണ് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ കേരളത്തിന് സ്വീകാര്യമായില്ലെന്നിരിക്കെ, ഇക്കാര്യങ്ങൾ വിശദചർച്ചക്ക് മാറ്റി.
ദേശീയപാത വികസനത്തെക്കുറിച്ച് തിരുവനന്തപുരത്തു നടന്നതിനു പിന്നാലെ രണ്ടാംവട്ട ചർച്ചയാണ് ഗഡ്കരിയുമായി ഡൽഹിയിൽ നടന്നത്. 600 കിലോമീറ്റർ പാത 44,000 കോടി രൂപ ചെലവിട്ട് വികസിപ്പിക്കുന്നതിൽ ഭൂമി ഏറ്റെടുക്കൽതന്നെ പ്രധാന വിഷയം. മറ്റു സംസ്ഥാനങ്ങളെക്കാൾ പല മടങ്ങാണ് കേരളത്തിൽ ഭൂമി വില. ഇതിനു പുറമേ ദേശീയപാത അതോറിറ്റി ഉന്നയിച്ച പല തടസ്സവാദങ്ങളുമുണ്ട്. ഇൗ പശ്ചാത്തലത്തിൽ ശനിയാഴ്ചത്തെ ചർച്ചയിൽ ഗഡ്കരി ചില നിർദേശങ്ങൾ മുന്നോട്ടു വെെച്ചങ്കിലും സംസ്ഥാനതലത്തിൽ കൂടുതൽ ചർച്ച നടത്താതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് യോഗശേഷം മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. അതിനു ശേഷം വീണ്ടും കേന്ദ്ര^സംസ്ഥാന ചർച്ച നടക്കും. നിർദേശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.
തിരുവനന്തപുരം വിമാനത്താവളത്തിെൻറ 635 ഏക്കർ ഭൂമി സംസ്ഥാന സർക്കാറും തിരുവിതാംകൂർ മഹാരാജാവും ചേർന്നു നൽകിയതാണ്. വിമാനത്താവള വികസനത്തിൽ സ്വകാര്യമേഖലയെ പരിഗണിക്കുന്ന കാലത്ത് സംസ്ഥാന സർക്കാറിനെ വിശ്വാസത്തിലെടുക്കുമെന്ന് 2003ൽ വ്യോമയാന സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയിരുന്നു. കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിൽ സംസ്ഥാനത്തിനുള്ള പ്രാവീണ്യം കണക്കിലെടുക്കണം. കേരളത്തിെൻറ ഇൗ ന്യായവാദങ്ങൾ ശക്തമാണെന്ന തോന്നൽ പ്രധാനമന്ത്രിക്ക് ഉണ്ടെന്നാണ് ചർച്ചക്കൊടുവിൽ ബോധ്യപ്പെട്ടതെന്ന് പിണറായി വിശദീകരിച്ചു.
പ്രധാനമന്ത്രിയോട് ഉന്നയിച്ച മറ്റു പ്രധാന കാര്യങ്ങൾ: കേരളത്തിന് എയിംസ് നൽകണം. ഇതിന് കോഴിക്കോട്ട് 200 ഏക്കർ വിട്ടുനൽകാമെന്ന് മുഖ്യമന്ത്രി; പരിശോധിക്കാമെന്നു പ്രധാനമന്ത്രി. അന്താരാഷ്്ട്ര നിലവാരമുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന് സാമ്പത്തിക സഹായം തേടി. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി പെട്രോകെമിക്കൽ കോംപ്ലക്സിന് 600 ഏക്കർ വിട്ടുനൽകാൻ രാസവള മന്ത്രാലയത്തിൽ പ്രധാനമന്ത്രി ഇടപെടണം, തിരുവനന്തപുരത്ത് 70 മീറ്റർ വീതിയിൽ 80 കിലോമീറ്റർ ഒൗട്ടർ റിങ് റോഡ് നിർമിക്കുന്ന പദ്ധതി അനുമതി വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.