കോട്ടയം: മുൻമുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഉമ്മൻചാണ്ടിയുടെ കൈവശം ആകെ ഉള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകൻ ചാണ്ടി ഉമ്മെൻറ കൈവശം 7500 രൂപയുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ ബാങ്കിൽ നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരിൽ 24,83,092 രൂപയും ചാണ്ടി ഉമ്മെൻറ പേരിൽ 14,58,570 രൂപയുമുണ്ട്.
സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാർ ഭാര്യയുടെ പേരിലാണ്. ഉമ്മൻ ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വർണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വർണവും ഉണ്ട്. 74.37 ലക്ഷത്തിെൻറ സ്ഥാവരജംഗമ വസ്തുക്കളാണ് മൂന്നുപേർക്കും കൂടി ഉള്ളത്. പുതുപ്പള്ളിയിൽ 3.41 കോടി വിലമതിക്കുന്ന ഭൂമിയുണ്ട്.
തിരുവനന്തപുരത്ത് ഭാര്യയുടെ പേരിൽ 2200 ച. അടി വീടുമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ബാധ്യതകളില്ലെങ്കിലും ഭാര്യക്കും മകനും കൂടി ബാങ്കിൽ 31,49,529 രൂപ വായ്പ ബാധ്യതയുണ്ട്. തിരുവനന്തപുരത്ത് രണ്ടും ആലുവയിലും റാന്നിയിലും ഒാരോ കേസുകളുമുണ്ട്. പാമ്പാടി ബ്ലോക്ക് ഓഫിസിലെത്തി ബി.ഡി.ഒ ശ്രീജിത്തിനാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.