തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം ബാക്കിയിരിക്കെ സംസ്ഥാനത്ത് ആകെ സമർപ്പിച്ചത് 79 പത്രിക. ചൊവ്വാഴ്ച മാത്രം 42 പത്രിക സമർപ്പിച്ചു. ഇതുവരെ ആകെ 56 സ്ഥാനാർഥികളാണു പത്രിക നൽകിയത്. വ്യാഴാഴ്ചയാണ് പത്രിക നൽകുന്നതിനുള്ള അവസാന തീയതി. പൊന്നാനി, ആലത്തൂർ മണ്ഡലങ്ങളിൽ ഇതുവരെ ആരും പത്രിക നൽകിയില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിലാണ് കൂടുതൽ പത്രിക.
10. സി.പി.ഐയുടെ പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കോൺഗ്രസിലെ ശശി തരൂർ, ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ എന്നിവർ പത്രിക നൽകിയില്ല. രാഹുൽ ഗാന്ധി, ആനി രാജ, കെ. സുരേന്ദ്രൻ എന്നിവർ ഏറ്റുമുട്ടുന്ന വയനാട് മണ്ഡലത്തിൽ മൂന്നുപേരും പത്രിക നൽകിയിട്ടില്ല. രാഹുൽ ബുധനാഴ്ച നൽകിയേക്കും. ചാലക്കുടിയിൽ സി. രവീന്ദ്രനാഥ് ഉൾപ്പെടെ എട്ട് പത്രിക സമർപ്പിച്ചു. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി ചൊവ്വാഴ്ച പത്രിക നൽകിയപ്പോൾ കെ. മുരളീധരൻ, വി.എസ്. സുനിൽകുമാർ എന്നിവർ ബാക്കിയാണ്.
ചൊവ്വാഴ്ച ലഭിച്ച പത്രികകളുടെ മണ്ഡലം തിരിച്ചുള്ള എണ്ണം. ആകെ ലഭിച്ചത് എന്ന ക്രമത്തിൽ
തിരുവനന്തപുരം-ആറ്- 10
ആറ്റിങ്ങല്‍-ഒന്ന്- മൂന്ന്
കൊല്ലം-നാല്- എട്ട്
മാവേലിക്കര-മൂന്ന്- നാല്
ആലപ്പുഴ-ഒന്ന്- ഒന്ന്
കോട്ടയം-നാല്- ഏഴ്
ഇടുക്കി-ഒന്ന്- ഒന്ന്
എറണാകുളം-ഒന്ന്- മൂന്ന്
ചാലക്കുടി-മൂന്ന്- എട്ട്
തൃശൂര്‍-നാല്- അഞ്ച്
പാലക്കാട്-മൂന്ന്- മൂന്ന്
കോഴിക്കോട്-രണ്ട്- എട്ട്
വയനാട്-നാല്-നാല്
വടകര-ഒന്ന്-ഒന്ന്
കണ്ണൂര്‍-ഒന്ന്- ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.