രമയ്ക്ക് നേരെയുള്ള വ്യക്തിഹത്യ അമ്പത്തിരണ്ടാമത്തെ വെട്ട് -ഉമ്മൻ ചാണ്ടി

കോഴിക്കോട്: ആർ.എം.പി നേതാവ് കെ.കെ. രമയ്ക്ക് നേരെയുള്ള വ്യക്തിഹത്യ ടി.പി. ചന്ദ്രശേഖരന് നേരെയുള്ള അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അന്നുമുതൽ കേരളത്തിന്‍റെ മുന്നിൽ വലിയ മുറിവു പോലെ കെ.കെ. രമയുടെ സാന്നിധ്യമുണ്ട്. കാലങ്ങൾ എത്ര കൊഴിഞ്ഞാലും രമയുടെ ഉള്ളിലൊരു ദുഃഖസാഗരം അടങ്ങില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയർപ്പിച്ച ധീര സഖാവാണ് ടി.പി. ചന്ദ്രശേഖരനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ പോലെ നിരവധിപേരെയാണ് മാർക്സിസ്റ്റുകൾ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓർമ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെ.കെ. രമ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെ.കെ. രമയും നിലകൊള്ളുന്നത്.

രമയ്ക്ക് നേരെ ഫാഷിസ്റ്റുകൾ നടത്തിയ വ്യക്തിഹത്യകളെ അൻപത്തി രണ്ടാമത്തെ വെട്ടായി മാത്രമേ കേരളം കാണുന്നുള്ളൂ. വടകരയിൽ കെ.കെ. രമയെ പിന്തുണയ്ക്കുന്നതിൽ യു.ഡി.എഫിന് അഭിമാനമുണ്ട്. രമയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങാൻ എല്ലാവരുടെയും പിന്തുണയുമുണ്ടാക്കുമെന്ന് തനിക്കുറപ്പാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

Tags:    
News Summary - oomman chandy's facebook post about kk rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.