തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 77ാം പിറന്നാൾ. പൂജപ്പുരയിലെ പുതുപ്പള്ളി ഹൗസിൽ നിരവധി നേതാക്കളും പ്രവർത്തകരും പിറന്നാൾ ആശംസകളുമായെത്തി പ്രിയ നേതാവിനോടുള്ള ആദരവ് അറിയിച്ചു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ആശംസകളറിയിച്ചു. കോവിഡ് കാലമായതിനാൽ െപാതുപരിപാടികൾ തൽക്കാലത്തേക്ക് ഒഴിവാക്കി തലസ്ഥാനത്തെ വസതിയിൽ തങ്ങുകയാണെങ്കിലും 77ാം പിറന്നാൾ ദിനത്തിലും പതിവുപോെല അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം അതിരാവിലെ പള്ളിയിെലത്തി പ്രാർഥിച്ചു. അവിടെനിന്ന് നേരെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം പ്രഭാത ഭക്ഷണം. പിന്നാലെ ഭാര്യ മറിയാമ്മ കേക്ക് മുറിച്ച് കുഞ്ഞൂഞ്ഞിന് നൽകിയതാണ് ജന്മദിനത്തിലെ ഏക ആഘോഷം.
അേപ്പാേഴക്കും വിവിധ ആവശ്യങ്ങളുമായി പ്രവർത്തകർ എത്തിക്കഴിഞ്ഞിരുന്നു. അതോടെ പുതുപ്പള്ളിക്കാരുടെ 'കുഞ്ഞൂഞ്ഞ്' വീണ്ടും വീട്ടുകാരെ വിട്ട് അവർക്കൊപ്പമായി. മുൻകൂട്ടി നിശ്ചയിച്ച ഓൺലൈനിലൂടെയുള്ള ചില ഉദ്ഘാടന ചടങ്ങുകളിലും ഇതിനിടെ അദ്ദേഹം പങ്കാളിയായി. കൈത്തറി തൊഴിലാളികളെ സഹായിക്കാൻ എം. വിൻസെൻറ് എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച 'കൈത്തറി ചലഞ്ചി'ൽ പങ്കാളിയായി. വിലനൽകി കൈത്തറി വസ്ത്രങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അത് കുടുംബാംഗങ്ങൾക്കുള്ള വീട്ടുകാരെൻറ പതിവില്ലാത്ത പിറന്നാൾ സമ്മാനമായി. നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചതിന് പിന്നാലെയാണ് ഇത്തവണ ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ. ശനിയാഴ്ച വൈകീട്ട് വിദേശമലയാളി സംഘടനകൾ അദ്ദേഹത്തെ ആദരിക്കുന്ന ഓൺലൈൻ ചടങ്ങും ഒരുക്കിയിരുന്നു. 1943 ഒക്ടോബർ 31ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.