കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ രാജിവെച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇനി എല്ലാം തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജി തന്നോട് ആലോചിച്ചിട്ടില്ല. നിലമ്പൂരിലേക്ക് പോകുകയായിരുന്ന ഉമ്മന്‍ ചാണ്ടി, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പദവികളൊന്നും ഏറ്റെടുക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല. ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാല്‍ പദവികള്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് താന്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍നിന്ന് മാറിയിട്ടുണ്ടോ എന്ന മറുചോദ്യമായിരുന്നു മറുപടി. മൂന്നു ദിവസം മുമ്പ് സുധീരനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും വിശദമായി സംസാരിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. കുശലം പറഞ്ഞു മടങ്ങി. ഏതു സാഹചര്യത്തിലാണ് രാജിയെന്ന് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ല. ഇത്തരത്തിലൊരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ല.
ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയുന്നത്. അദ്ദേഹവുമായി സംസാരിച്ചശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകൂവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.