തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം വിഷയമാക്കി പ്രതിപക്ഷം. പിണറായി തന്നെയാണ് നേതാവെന്നും പാർട്ടി നിർദേശാനുസരണമാണ് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാത്തതെന്നുമുള്ള വിശദീകരണവുമായി സി.പി.എം നേതൃത്വം. സ്ഥാനാർഥികളുടെ പോസ്റ്ററുകളിലും പൊതുപരിപാടികളിലും പിണറായി വിജയെൻറ അസാന്നിധ്യമാണ് യു.ഡി.എഫും ബി.ജെ.പിയും ചൂണ്ടിക്കാട്ടുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പ്രചാരണരംഗത്തില്ല. ആ സാഹചര്യത്തിലാണ് പിണറായി വിജയെൻറ അസാന്നിധ്യം ചർച്ചയാകുന്നത്.
കോൺഗ്രസ് സ്ഥാനാർഥികൾ രാഹുൽ ഗാന്ധിയുടെയും ബി.ജെ.പി സ്ഥാനാർഥികൾ നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ ഉപയോഗിച്ച് പ്രചാരണം നടത്തുേമ്പാൾ സി.പി.എം ഉൾപ്പെടെ എൽ.ഡി.എഫ് സ്ഥാനാർഥികൾ പിണറായി വിജയെൻറ ചിത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.
ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ജാള്യത കൊണ്ടാണ് പ്രചാരണരംഗത്തുനിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്നാണ് കോൺഗ്രസ് നേതാവ് കെ. സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ തുടങ്ങിയവർ ആരോപിക്കുന്നത്. എന്നാൽ സർക്കാറിെൻറ പ്രവർത്തനങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നും പിണറായി വിജയൻ തന്നെയാണ് നേതാവെന്നും സി.പി.എം നേതൃത്വം വിശദീകരിച്ചു. പാർട്ടി നിർദേശാനുസരണമാണ് അദ്ദേഹം പൊതുപ്രചാരണത്തിന് ഇറങ്ങാത്തതെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ വിശദീകരണം. പിണറായി വിജയൻ തന്നെയാണ് നേതാവെന്ന് എം.വി. ഗോവിന്ദനും വിശദീകരിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രതാനിർദേശം നൽകുന്ന മുഖ്യമന്ത്രി തന്നെ അത് ലംഘിക്കേണ്ടെന്ന് പാർട്ടി തീരുമാനമെന്ന് നേതാക്കൾ പറയുന്നു. പാർട്ടി പരിപാടികളെല്ലാം ഒാൺലൈനായി അദ്ദേഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇനിയുള്ള പരിപാടികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.