ഈരാറ്റുപേട്ട വിഷയത്തിൽ പ്രസ്താവനയിൽ ഉറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ തന്‍റെ വിവാദമായ പരാമർശത്തിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ട വിഷയത്തിൽ താൻ പറഞ്ഞത് പറഞ്ഞത് തന്നെയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഈരാറ്റുപേട്ട വിഷയത്തിൽ ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അവിടെ പോയി ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും മുസ്‌ലിം ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് മുസ്‌ലിം ചെറുപ്പക്കാർ ആ കേസിൽ പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, ന്യൂനപക്ഷ വിഭാഗം പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിക്കിടെ കെ.എൻ.എം നേതാവ് ഡോ. ഹുസൈൻ മടവൂരിന്‍റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. മുസ്ലിം വിഭാഗക്കാരാണ് അക്രമകാരികളെന്നും ചെയ്തത് തെമ്മാടിത്തമാണെന്നുമായിരുന്നു പരാമർശം.

തുടർന്ന് മുഖ്യമന്ത്രിക്കെതിരെ സമസ്ത പത്രം ‘സുപ്രഭാതം’ രൂക്ഷ വിമർശനമുയർത്തി രംഗത്തുവന്നു. ഹുസൈൻ മടവൂരും പിന്നീട് വിമർശനമുന്നയിച്ച് രംഗത്തെത്തി. സമസ്ത എ.പി വിഭാഗം പത്രം ‘സിറാജ്’ ‘ആ പ്രസ്താവന മുഖ്യമന്ത്രി തിരുത്തണം’ എന്ന പേരിൽ എഡിറ്റോറിയലെഴുതിയിരുന്നു.

Tags:    
News Summary - Pinarayi Vijayan about his controversy statement on poonjar church issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.