രാമപുരം: പെട്രോൾ പമ്പിൽനിന്ന് പണം തട്ടി ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ കൃഷ്ണകൃപ വീട്ടിൽ പി. വിനോദാണ് (38) പിടിയിലായത്. കഴിഞ്ഞ ദിവസം പാലാ രാമപുരം പിഴകിലെ പെട്രോൾ പമ്പിൽനിന്ന് 60,000 രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് ഒലവക്കോട് നിന്നാണ് പിടികൂടിയത്.
സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. നിരവധി ആധാർ കാർഡുകളും തിരിച്ചറിയൽ കാർഡുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. എസ്.എച്ച്.ഒ കെ. അഭിലാഷ് കുമാർ, എസ്.ഐ സിജോ, സി.പി.ഒമാരായ വിനീത് രാജ്, ശ്യാം മോഹൻ, പ്രഭു കെ. ശിവറാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.