ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ ആഗ്രഹിക്കുന്നതു പോലെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് കൂട്ടുനിൽക്കുന്നതല്ല കേരളത്തിലെ സർക്കാറും സമൂഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നും ആർ.എസ്.എസ് തലവൻ വിജയദശമി ദിവസം കേരളത്തെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകത്തിെൻറ പ്രവർത്തനോദ്ഘാടനവേദിയിലും ഫേസ്ബുക്കിലുമായാണ് മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം.
ന്യൂനപക്ഷ വർഗീയതയെയും ദേശവിരുദ്ധശക്തികളെയും സംരക്ഷിക്കുന്ന നാടാണ് കേരളമെന്നാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ നയിക്കുന്ന ആർ.എസ്.എസിെൻറ തലവൻ പറഞ്ഞത്. എന്നാൽ, വർഗീയശക്തികളെ വർഗീയശക്തികളായും ക്രിമിനൽകുറ്റത്തെ അതായും തീവ്രവാദപ്രവർത്തനത്തെ അങ്ങനെയും കാണുന്ന നാടാണ് കേരളം. ഇൗ മാന്യൻ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് മതന്യൂനപക്ഷങ്ങളെ രാജ്യശത്രുക്കളായി കാണുന്നത്. മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാത്തതിെൻറ ഫലമാണ് ഹരിയാനയിലെ ജുനൈദിെൻറ വധം അടക്കമുള്ള സംഭവങ്ങളിലൂടെ രാജ്യത്ത് പലയിടങ്ങളിലും ഉണ്ടാകുന്നത്. ആളുകളെ മുസ്ലിംകൾ എന്നറിയുേമ്പാഴേ ആക്രമിക്കാനുള്ള മാനസികനില ഉണ്ടായിരിക്കുന്നു. ഇതാണ് ആർ.എസ്.എസ് തലവൻ ആഗ്രഹിക്കുന്നത്.
കേരളത്തിൽ മതന്യൂനപക്ഷം എന്ന നിലയിൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നു. എന്നാൽ, ക്രിമിനൽ കുറ്റം ചെയ്യുന്നവരോട് വിട്ടുവീഴ്ചയില്ല. അത് ഉണ്ടായിട്ടുമില്ല. മോഹൻ ഭാഗവതിെൻറ ആരോപണം ഒാരോ കേരളീയനോടുമുള്ള വെല്ലുവിളിയാണ്.
ആർ.എസ്.എസിെൻറ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ് കേരളത്തെ ദേശദ്രോഹത്തോട് ചേർത്തുവെക്കാൻ ശ്രമിക്കുന്നത്. ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോട് തികച്ചും ഉദാസീനമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സങ്കുചിതമായ രാഷ്ട്രീയതാൽപര്യത്തിനായി ദേശവിരുദ്ധരെ സഹായിക്കുകയാണെന്നും പറഞ്ഞതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർ.എസ്.എസ് മേധാവി വ്യക്തമാക്കണം.
േനരേത്ത കേരളത്തിെനതിരെയുണ്ടായ അപവാദ പ്രചാരണത്തിെൻറ മൂർധന്യമായ ഒന്നാണ് ആർ.എസ്.എസ് മേധാവിയുടെ വിജയദശമി പ്രസംഗം. ഇതിെൻറ ഭാഗമായാണ് ബി.ജെ.പി നേതാവ് കേരളത്തിൽ യാത്ര നടത്താൻ പോകുന്നത്. ഫാ. ടോം ഉഴുന്നാലിലിെൻറ വാർത്തസമ്മേളനത്തിലും കേരളീയസമൂഹത്തെ ആക്ഷേപിക്കുന്ന ചോദ്യങ്ങളുണ്ടായി. കേരളത്തിൽ അരങ്ങേറിയ തെരുവുനാടകത്തെ ഒരു പ്രേത്യക സമൂഹത്തിെനതിരായ അക്രമമെന്ന് നേരേത്ത പ്രചരിപ്പിച്ചു. ഇത് ബോധപൂർവം നടക്കുന്നതാണ്. അതിനെതിരെ ശക്തമായ പ്രതിരോധനിര കേരളത്തിലുെണ്ടന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.