മസാല ബോണ്ട്: ഐസക്കിന്‍റെയും കിഫ്ബിയുടെയും ഹരജികൾ വിധി പറയാൻ മാറ്റി

കൊച്ചി: മസാല ബോണ്ട്‌ ഇടപാടിൽ ഫെമ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാവരുടെയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവി ഹരജി വിധിപറയാൻ മാറ്റിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പിനാണ് തോമസ് ഐസക്കിനും കിഫ്ബിക്കും ഇ.ഡി സമൻസ് അയച്ചത്. എന്നാൽ, കാരണം വ്യക്തമാക്കാതെയാണ് ഇ.ഡി സമൻസ് നൽകുന്നതെന്നാണ് തോമസ് ഐസക്കിന്‍റെ വാദം. വ്യക്തമായ വിഷയം കാട്ടാതെ ലക്ഷ്യമില്ലാത്ത അന്വേഷണത്തിനാണ് ഇ.ഡി ഒരുങ്ങുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇ.ഡിയുടേത് പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണ് കിഫ്ബി വാദം. അതേസമയം, അന്വേഷണം നിയമപരമാണെന്നാണ് ഇ.ഡി പറയുന്നത്.

Tags:    
News Summary - pleas of thomas isaac and kiifb adjourned for judgment in Masala Bond case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.