തിരുവനന്തപുരം: കെ.എ.എസ് ഉൾപ്പെടെ പരീക്ഷകൾ മലയാളത്തിലും കൂടി നടത്തണമെന്നാവശ്യ പ്പെട്ട് പി.എസ്.സി ഒാഫിസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന സമരത്തിൽ നിരാഹാ രമനുഷ്ഠിക്കുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി. പ്രിയേഷിനെ പൊലീസ് അറ സ്റ്റു ചെയ്ത് മെഡിക്കൽ കോളജിലേക്ക് മാറ്റി.
നിരാഹാരമനുഷ്ഠിച്ചുവന്ന എസ്.ആർ. ശ്രേ യയെയും കഴിഞ്ഞദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റ ിയിരുന്നു. കോഴിക്കോട് സർവകലാശാല ഗവേഷക വിദ്യാർഥി പി. സുഭാഷ് കുമാർ നിരാഹാര സമരം ആരംഭിച്ചു.
സംയുക്ത സമരസമിതി ജോ.കൺവീനർ ആർ. അജയൻ, കേരള ശാസ്ത്രസാഹിത്യ പരിഷത് ജോ.സെക്രട്ടറി ബി. രമേഷ്, ആർ. നന്ദകുമാർ, കെ.എം. ഭരതൻ, സുബൈർ അരിക്കുളം, മലയാള സർവകലാശാല അധ്യാപക സംഘടന സെക്രട്ടറിയായ കെ.വി. ശശി, മലയാളത്തിെൻറ ശ്രേഷ്ഠ ഭാഷാപദവിക്കായുള്ള വിദഗ്ധസമിതി അംഗമായിരുന്ന പ്രഫ.എം. ശ്രീനാഥൻ, കവി കുരീപ്പുഴ ശ്രീകുമാർ, എം.ആർ. തമ്പാൻ, ആലപ്പാട് കരിമണൽ ഖനനവിരുദ്ധ ജനകീയസമിതി കൺവീനർ കാർത്തിക് ശശി, മലയാളം പള്ളിക്കൂടം ഡയറക്ടർ വട്ടപ്പറമ്പിൽ പീതാംബരൻ, പു.ക.സ മലപ്പുറം ജില്ല ജോ. സെക്രട്ടറി രാജേഷ് പുതുക്കാട്, കവി സലിം അഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.
അടൂർ ഗോപാലകൃഷ്ണൻ തിരുവോണ നാളിൽ ഉപവസിക്കും
തിരുവോണ നാളിൽ സമരക്കാരോടൊപ്പം നൂറുകണക്കിന് സാംസ്കാരിക പ്രവർത്തകർ ഉപവസിക്കും. എല്ലാ ജില്ല കേന്ദ്രങ്ങളിലും തിരുവോണത്തിന് ഉപവാസസമരം നടത്താൻ സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
അടൂർ ഗോപാലകൃഷ്ണനൊപ്പം വി. മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, എം.ആർ. തമ്പാൻ തുടങ്ങിയവരും പി.എസ്.സിക്ക് മുമ്പിൽ തിരുവോണ നാളിൽ ഉപവാസമിരിക്കും. സുഗതകുമാരി, എം.കെ. സാനു, ഷാജി എൻ. കരുൺ, സി. രാധാകൃഷ്ണൻ, ബി. രാജീവൻ, ജോർജ് ഇരുമ്പയം, വി.ആർ. പ്രബോധചന്ദ്രൻ നായർ, ബി. രാജകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ. പി. വേണുഗോപാലൻ തുടങ്ങിയ പ്രമുഖർ വീട്ടിൽ ഉപവസിക്കും.
കവി റഫീക്ക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പി. രാമൻ, ഡി. യേശുദാസ്, വിനോദ് വൈശാഖി തുടങ്ങിയവരുടെ നേതൃത്വത്തിൽ കവികൾ ഉത്രാടം, തിരുവോണം ദിനങ്ങളിൽ സമരത്തോടൊപ്പം തിരുവനന്തപുരത്ത് ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.