തിരുവനന്തപുരം: പി.എസ്.സി പരീക്ഷകൾ എല്ലാം മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രി പിണ റായി വിജയെൻറ ആവശ്യം തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും അവ ഉടനടി നടപ്പാക്കാൻ കഴിയില ്ലെന്ന നിലപാടിലാണ് കേരള പബ്ലിക് സർവിസ് കമീഷൻ. ഘട്ടം ഘട്ടമായി അല്ലാതെ ഇക്കാര്യത്തി ൽ മറ്റൊന്നും ചെയ്യാനാകില്ലെന്നും മലയാളത്തോട് പി.എസ്.സിക്ക് അയിത്തമില്ലെന്നും തിങ ്കളാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ.സക്കീർ വ്യക്തമാക്കി.
2017ൽ ഭരണഭാഷ മലയാളമാക്കിയ ശേഷം 10ാം ക്ലാസ് യോഗ്യതയുള്ള പരീക്ഷകളെല്ലാം മലയാളത്തിലാക്കി. പിന്നീട് ഹയർ സെക്കൻഡറി യോഗ്യതയുള്ള പരീക്ഷകളും മലയാളത്തിലായി. ബിരുദയോഗ്യതയുള്ള പരീക്ഷകളിൽ 10 മാർക്ക് മലയാളത്തെ സംബന്ധിച്ചാണ്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കുള്ള (കെ.എ.എസ്) പരീക്ഷ ഉദ്യോഗാർഥികൾക്ക് മലയാളത്തിലും എഴുതാം.
കെ.എ.എസിലേക്കുള്ള പ്രിലിമിനറി പരീക്ഷയിൽ 20 മാർക്ക് മലയാളത്തെ സംബന്ധിച്ചാണ്. ഇത്തരം നടപടികൾ ഇതിനോടകം പി.എസ്.സി സ്വീകരിച്ചതായി ചെയർമാൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.എന്നാൽ മലയാളം നിർബന്ധമാക്കിയാൽ ബി.ടെക്, എം.ബി.ബി.എസ് അടിസ്ഥാനയോഗ്യതയുള്ള പരീക്ഷകളിൽ സാങ്കേതികപദങ്ങൾക്ക് പകരം പദങ്ങൾ കണ്ടെത്തുന്നതിെൻറ ബുദ്ധിമുട്ടുകളും ഇതുമൂലമുണ്ടാകുന്ന രഹസ്യസ്വഭാവപ്രശ്നങ്ങളും ചെയർമാനും അംഗങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതോടെയാണ് മെഡിക്കല്‍, എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ സാങ്കേതികപദങ്ങളിലൂന്നിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതലസമിതിയെ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
വിജ്ഞാന ഭാഷാ നിഘണ്ടു ഉണ്ടാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കാമെന്ന മുഖ്യമന്ത്രിയുടെയും നിർദേശത്തെ പി.എസ്.സി അംഗീകരിച്ചെങ്കിലും നിഘണ്ടുനിർമാണം പൂർത്തിയാക്കുന്നതുവരെ നിലവിലുള്ള രീതിയിൽ തന്നെയായിരിക്കും പി.എസ്.സി പരീക്ഷകൾ നടത്തുക. നിഘണ്ടുനിർമാണം നീണ്ടാൽ മലയാളം എന്ന സ്വപ്നവും നീളും.
ബിരുദം അടിസ്ഥാനയോഗ്യതയുള്ള പരീക്ഷകൾക്കെല്ലാം ചോദ്യം തയാറാക്കുന്നതിന് കോളജ് അധ്യാപകരെയാണ് പി.എസ്.സി നിയോഗിക്കുന്നത്. പി.എസ്.സി നൽകുന്ന സിലബസിൽനിന്ന് ഇംഗ്ലീഷിലാണ് ഇവർ ചോദ്യം തയാറാക്കി നൽകുന്നത്. മലയാളത്തിൽ പരീക്ഷ നടത്തണമെങ്കിൽ ഇംഗ്ലീഷിൽ ചോദ്യം നൽകുന്ന അധ്യാപകൻതന്നെ മലയാളത്തിലും ചോദ്യങ്ങൾ നൽകേണ്ടിവരും. കെ.എ.എസ് മലയാളത്തിൽ എഴുതാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തിൽ ചോദ്യപേപ്പർ ഇംഗ്ലീഷിൽ തന്നെയായിരിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ സർക്കാർ വാശിപിടിച്ചാൽ കെ.എ.എസിെൻറ നിയമനനടപടികളും നീളും. അതിനാൽ ഭാവിയിൽ ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് പി.എസ്.സി മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.