മലപ്പുറം: നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് സ്ഥലം എം.എൽ.എ പി.വി. അൻവർ. അന്യായമായി സംസ്ഥാന സർക്കാറിനെ കരിവാരി തേക്കാനുള്ള സ്പോൺസേർഡ് സമരത്തിന്‍റെ ഭാഗമാണിത്. സമരം നയിക്കുന്ന ബിന്ദുവിന് മൂന്ന് വീടുകൾ ഉണ്ടെന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ആദിവാസികള്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ ഭൂമിയും വിതരണം ചെയ്യുക, സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ 209 ദിവസങ്ങളായി ആദിവാസി കൂട്ടായ്മ ഐ.ടി.ഡി.പി ഓഫിസിന് മുന്നിൽ സമരം തുടരുകയാണ്. പി.വി. അൻവർ എം.എല്‍.എയുടെ ആദിവാസി വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആദിവാസി കൂട്ടായ്മയുടെ സമരനായിക ബിന്ദു വൈലാശ്ശേരി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉപവാസത്തിലുമാണ്.
നിലമ്പൂർ പട്ടികവർഗ ഓഫിസിന് മുന്നിൽ ആദിവാസി കൂട്ടായ്മ നടത്തി വരുന്ന ഭൂസമരത്തിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു, മോയിൻ ബാപ്പു, കുഞ്ഞിക്കോയ എന്നിവർ തിങ്കളാഴ്ച വൈകീട്ട് മുതൽ 24 മണിക്കൂർ ഉപവാസ സമരം തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിൽ ബിന്ദു വൈലാശ്ശേരിയോടൊപ്പമാണ് മൂവരും സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.