കൊച്ചി: ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് ഭർത്താവിെൻറ നട്ടെല്ലും വാരിയെല്ലും പൊലീസ് അടിച്ചുപൊട്ടിച്ചെന്ന പരാതി നിഷ്പക്ഷവും നീതിപൂർവകവുമായി അന്വേഷിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
കരുമാല്ലൂർ മനക്കപ്പടി സ്വദേശി പരേതനായ ജോണി ജോസഫിെൻറ പരാതി അന്വേഷിക്കാനാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശിച്ചു.
2015 ജൂൺ 18 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വീട്ടിലെത്തിയ ആലുവ വെസ്റ്റ് പൊലീസ് എസ്.ഐ സി.വി. ലൈജുമോൻ തന്നെ കസ്റ്റഡിലെടുത്ത് കഠിനമായി മർദിച്ചതായാണ് ജോണി ജോസഫിെൻറ പരാതി. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
തുടർന്ന് അന്വേഷണത്തിന് ആലുവ റൂറൽ എസ്.പിക്ക് നിർദേശം നൽകിയെങ്കിലും റിപ്പോർട്ട് പൊലീസിന് അനുകൂലമായി. ഇത് ചോദ്യംചെയ്ത് പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിച്ചു. ആലുവ പൊലീസ് ഇൻസ്പെക്ടറോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരെൻറ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മറുപടി. ഇതോടെ കമീഷെൻറ അന്വേഷണ വിഭാഗം എസ്.പി അന്വേഷിച്ചു. ഇതിനിടെ, പരാതിക്കാരനായ ജോണി 2019 മാർച്ച് 18ന് മേലുകാവിൽ നടന്ന വാഹനാപകടത്തിൽ മരിക്കുകയും ചെയ്തു.
ജോണിയെ പൊലീസ് ദേഹോപദ്രവം ഏൽപിച്ചതായി ജോണിയുടെ മകൻ സുജോ ജോണി കമീഷനിൽ മൊഴി നൽകിയിട്ടുണ്ട്. എതിർകക്ഷിയായ എസ്.ഐ സി.വി. ലൈജുമോന് തെൻറ ഭാഗം വിശദീകരിക്കാൻ നാലുതവണ കമീഷൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.
2015 ജൂലൈ 25ന് അന്നത്തെ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ആലുവ റൂറൽ എസ്.പിക്ക് അയച്ച പരാതി ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പരാതിക്കാരന് 2019 ജനുവരി നാലിന് വീണ്ടും കമീഷനെ സമീപിക്കേണ്ടിവരില്ലായിരുെന്നന്ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് ചൂണ്ടിക്കാണിച്ചു. ജോണിയെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് മകെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.