നിപ സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക പുറത്തുവിട്ടു

മലപ്പുറം: നിപ സംശയിക്കുന്ന വണ്ടൂർ സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. നിപ സംശയിക്കുന്ന സാഹചര്യത്തിൽ തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ എം.ഇ.എസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്.

സ്രവ സാംപിൾ വെള്ളിയാഴ്ച വൈകീട്ട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവായിരുന്നു. സ്ഥിരീകരണത്തിനായി സാംപിൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സാംപിൾ അയച്ചിരിക്കുകയാണ്. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികൾ സ്വീകരിക്കും.  



Tags:    
News Summary - Released the contact list of nipah suspected youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.