തിരുവനന്തപുരം: ശ്രീകാര്യത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷിനെ (34) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 13 പേർ പൊലീസ് പിടിയിൽ. ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കുള്ള ഏഴ് പേരടക്കം ഒമ്പതുേപരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ശ്രീകാര്യം കരുമ്പുക്കോണം കോളനിയിലെ മണിക്കുട്ടൻ എന്ന മണികണ്ഠന്, ബിജിത്, എബി, ഷൈജു, ബിബിൻ,മോനി,സാജു, എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പെങ്കടുത്തത്. അരുൺ, പ്രമോദ്, അജിത്, ഗിരീഷ്, മനോജ്, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടാക്കടയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. എ.ആർ ക്യാമ്പിലെത്തിച്ച ഇവരെ െഎ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വ്യക്തിവിരോധവും പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളുമാണ് കൊലക്കുള്ള കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കൃത്യത്തിനു ശേഷം രാത്രി 12 ഒാടെ സംഘം കാട്ടാക്കടയിലേക്ക് കടക്കുകയായിരുന്നു. കേസിലെ പ്രധാനപ്രതി മണിക്കുട്ടെൻറ സുഹൃത്ത് സജുവിെൻറ കാട്ടാക്കട പുലിപ്പാറയിലെ വീട്ടിൽനിന്ന് പുലർച്ച സംശയാസ്പദ സാഹചര്യത്തിൽ മൂന്നു ബൈക്കുകൾ കണ്ടെടുത്തതാണ് പ്രതികളിലേക്ക് വഴിതുറന്നത്. ശനിയാഴ്ച അർധരാത്രി മണിക്കുട്ടനും കൂട്ടുകാരും സ്ഥലെത്തത്തിയിരുെന്നന്നും ബൈക്ക് ഉപേക്ഷിച്ചശേഷം കാറിൽ എങ്ങോട്ടോ പോയെന്നുമായിരുന്നു സജുവിെൻറ മൊഴി.
ഇതിനിടെ നെയ്യാർ ഡാമിൽനിന്ന് മറ്റൊരു പ്രതിയായ അരുൺ പൊലീസിെൻറ പിടിയിലായി. അരുണിെൻറ മൊഴിയിൽനിന്ന് ബാക്കി പ്രതികൾ പുലിപ്പാറയിൽതന്നെയുണ്ടെന്ന് വ്യക്തമായി. േഫാൺ സിഗ്നൽ പിന്തുടർന്നെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ റബർ തോട്ടത്തിനു നടുവിലുള്ള സജുവിെൻറ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ബാക്കി പ്രതികളെയും കണ്ടെത്തുകയായിരുന്നു. പൊലീസിനെയും നാട്ടുകാരെയും കണ്ടതോടെ ഒാടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പിന്തുടർന്നു പിടികൂടി. മറ്റുള്ളവർ റബർ തോട്ടത്തിലൂടെ ഓടി സമീപത്തെ പള്ളിയിൽ കയറിയെങ്കിലും ആരാധന നടക്കുന്ന സമയമായതിനാൽ ഒളിക്കാനായില്ല. രക്ഷപ്പെടാൻ വേണ്ടി പുറത്തേക്കിറങ്ങിയ ഇവരെ കാട്ടാക്കട സി.െഎയുടെ നേതൃത്വത്തിെല സംഘം കസ്റ്റഡിയിലെടുത്തു. സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെട്ടയാളെ ഉച്ചയോടെ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളും െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിൽ മുഖ്യപങ്കുവഹിച്ച മണിക്കുട്ടന് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2008ല്‍ മണികണ്ഠനെതിരെ കാപ്പ ചുമത്തിയിരുന്നു. ശ്രീകാര്യം കല്ലമ്പള്ളി കുന്നിൽ വീട്ടിൽ രാജേഷിനെ ശനിയാഴ്ച രാത്രി ഒമ്പതോടെ വിനായക നഗറിന് സമീപത്തുവെച്ചാണ് സംഘം മാരകമായി വെട്ടിപ്പരിക്കേൽപിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഒാടെ മരിച്ചു. ഞായറാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വൈകീട്ട് നാലോടെ ശ്രീകാര്യത്തെ വസതിയിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിൽ വൈകീട്ട് ആറിനു സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.