1820ന് മുമ്പ് അയ്യപ്പെൻറ പിതൃസ്ഥാനീയർ ആരായിരുന്നു? –ബാണാസുര സാംസ്‌കാരിക കേന്ദ്രം

തൃശൂര്‍: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ 1820 മുതല്‍ ക്ഷേത്രസ്ഥാപകന്‍ അഥവാ അയ്യപ്പഭഗവാെൻറ പിതൃസ്ഥാനീയരുടെ സ്ഥാനത്ത് തങ്ങളാണെന്ന് അവകാശപ്പെടുന്ന പന്തളം കൊട്ടാരം അതിന് മുമ്പ്, ഏകദേശം 200 വര്‍ഷക്കാലം ആരായിരുന്നു ആ സ്ഥാനത്ത് എന്ന ചോദ്യത്തിന് മറുപടി പറയണമെന്ന് ബാണാസുര സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി പ്രസന്നകുമാര്‍ എല്ലോറ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൗ അവകാശവാദം വഴി ആദിവാസികളായ മലയരയ സമുദായമായിരുന്നു അതെന്ന് കൊട്ടാരം പ്രതിനിധികള്‍ സമ്മതിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുത ഇങ്ങനെയായിരിക്കേ, ശബരിമലയുടെ പാരമ്പര്യാവകാശികളായ മലയരയസമുദായാംഗങ്ങളുടെ ജീവന് ഭീഷണി ഉയർന്നിരിക്കുകയാണെന്നും അവര്‍ക്ക് സര്‍ക്കാറും പൊലീസും സംരക്ഷണം നല്‍കണമെന്നും പ്രസന്നകുമാർ ആവശ്യെപ്പട്ടു. മലയരയ മഹാസഭയുടെ നേതാവ് ബ്രാഹ്മണാധിപത്യത്തിനെതിരേ ചരിത്രവസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ശബരിമലയിൽ തങ്ങളുടെ അവകാശം ഉന്നയിച്ചതോടെ അവർ ചിലരുടെ കണ്ണിലെ കരടായിട്ടുണ്ട്. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയവരെ ആക്രമിക്കാന്‍ തയാറായ ഭീകരവാദികള്‍ എന്തിനും മടിക്കാത്തവരാണ്. അവർ വനമേഖലകളില്‍ കഴിയുന്ന അവരെ വീണ്ടും തുരത്താനുള്ള നീക്കവും നടത്തും. ആദിമനിവാസികളുടെ അവകാശം തെളിയിക്കാന്‍ സഹായകമാവുന്ന രേഖകളും ശിലാഫലകങ്ങളും നശിപ്പിക്കാനും സാധ്യതയുണ്ട്. ശബരിമലയിലെ ചരിത്രരേഖകള്‍ കണ്ടെത്തുന്നതിന് പുരാവസ്തുവകുപ്പിെൻറ ഇടപെടലും അന്വേഷണവും ഉണ്ടാകണമെന്നും പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു. ഈയാവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, നിയമസഭ സ്പീക്കര്‍, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും പ്രസന്നകുമാര്‍ അറിയിച്ചു.

Tags:    
News Summary - Sabarimala Women Entry Mala Araya -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.