തിരുവനന്തപുരം: റബർ കർഷകർക്ക് സംസ്ഥാന സർക്കാർ സബ്സിഡി നൽകരുതെന്ന് പി.സി. ജോർജ്. റബർ കൃഷി ലാഭകരമായി നടത്താൻ കഴിയില്ല. വെള്ളം വലിച്ചെടുത്ത് പരിസ്ഥിതി തകർക്കുമെന്നും നിയസഭയിൽ ചോദ്യോത്തര വേളയിൽ ജോർജ് പറഞ്ഞു. ഏതോ ഒരു സായിപ്പ് മലയാളികളെ കമ്പളിപ്പിച്ചതാണ്. തെൻറ ആറര ഏക്കറിലെ റബർ വെട്ടിക്കളഞ്ഞു. സബ്സിഡിയായി ധനമന്ത്രി ഒരുപൈസപോലും കൊടുക്കരുത്. പകരം ലാഭകരമായ മറ്റ് കൃഷിരീതിയെപ്പറ്റി അലോചിക്കാൻ കൃഷിമന്ത്രി തയാറാണോയെന്നും ജോർജ് ചോദിച്ചു.
സമീപത്തിരുന്ന കേരള കോൺഗ്രസ് (എം) നേതാവ് മോൻസ് ജോസഫ് ജോർജിനെ പിടിച്ചിരുത്തി. മറുപടി പറയാനെഴുന്നേറ്റ മന്ത്രി വി.എസ്. സുനിൽകുമാർ സർക്കാർ കടുക്കകൃഷിക്കായി റബർ വെട്ടിക്കളയാനുദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
പി.സി. ജോർജ് കടുക്ക കൃഷി ചെയ്ത് ലാഭമുണ്ടാക്കുമെന്ന് കുറേനാളായി പറയുന്നുണ്ട്. എന്നാൽ, റബർ വെട്ടില്ലെന്നത് നയപരമായ തീരുമാനമാണ്. 7000 കോടിയുടെ വിദേശനാണ്യമാണ് റബറിലൂടെ ലഭിക്കുന്നത്. കേരള കോൺഗ്രസിലെ അംഗം തന്നെ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അേതസമയം, താനിപ്പോൾ കേരള കോൺഗ്രസ് അല്ലെന്ന് പി.സി. ജോർജ് വിളിച്ചുപറഞ്ഞത് സഭയിൽ കൂട്ടച്ചിരിപടർത്തി.
പി.സി. ജോർജിെൻറ മനോനില പരിശോധിക്കണമെന്ന് സ്റ്റീഫൻ ജോർജ്
ഇടുക്കി: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പി.സി. ജോർജിെൻറ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
പി.സി ജോർജിനെ വിദഗ്ധനായ ഒരു മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിെൻറ അഭ്യുദയകാംക്ഷികൾ എത്രയും പെെട്ടന്ന് തയാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്ത കാലത്തായി പി.സി. ജോർജിെൻറ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു അരിമണി പോലും നൽകരുതെന്നാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടത്. റബർ കൃഷി ദേശീയ നഷ്ടമാണെന്നും പറഞ്ഞു. റബർമരങ്ങൾ വെട്ടി നിരത്താൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകർ ജോർജിന് മാപ്പു നൽകില്ല. കടക്കെണിയിലായ കർഷകെൻറ കരണത്തടിക്കുകയാണ് ജോർജ് ചെയ്തത്. അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് കൂടുതൽ ദുരന്തങ്ങൾ സംഭവിക്കുമെന്നും മുൻ എം.എൽ.എ കൂടിയായ സ്റ്റീഫൻ ജോർജ് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.