കാസർകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്.ഐ അനൂപിനെ സസ്പെൻഡ് ചെയ്തു. നേരത്തേ കാസർകോട് ടൗൺ സ്റ്റേഷനിൽനിന്ന് ചന്തേരയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡി. എസ്.പി പി. ബാലകൃഷ്ണൻ നായരെ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് സസ്പെൻഡ് ചെയ്ത് ജില്ല പൊലീസ് മേധാവി ഉത്തരവിട്ടത്.
സംഭവത്തിൽ ആരോപണവിധേയനായ ഹോം ഗാർഡ് വൈ. കൃഷ്ണനെ കുമ്പളയിലേക്ക് മാറ്റിയിരുന്നു. പിന്നീട് അഡീ. എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ അഗ്നിരക്ഷാസേനയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുൽ സത്താറിനെ റെയിൽവേ സ്റ്റേഷനടുത്തുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.