പയ്യന്നൂർ(കണ്ണൂർ): പ്രളയക്കെടുതിയൊഴിഞ്ഞ് തുടങ്ങിയിട്ടും ദുരിതം വിട്ടുമാറാത്ത കേരളത്തിന് കൈമെയ് മറന്ന് സഹായം വന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരും കായിക-കലാ രംഗത്തുള്ളവരും ഭരണാധികാരികളുമെന്നുവേണ്ട കയ്യിലുള്ളതിൽ നിന്നും ഒരു പങ്ക് പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. എന്നാൽ ചിലരുടെ സഹായം മലയാളികളുടെ മനം നിറക്കുന്നുണ്ട്.
പയ്യന്നൂരിലെ ഷേണായി സ്കൂളിലെ പ്ലസ് വിദ്യാർഥിനി കൈയടി നേടിയത് അവൾക്ക് അച്ഛൻ നൽകിയ ഒരു സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദാനം ചെയ്താണ്. തനിക്കും കുഞ്ഞനുജനുമായി അച്ഛൻ കരുതി വെച്ച ഒരേക്കർ നിലമാണ് ആ മിടുക്കി മുഖ്യമന്ത്രിക്ക് കൈമാറാൻ തയാറായത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരെൻറയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് മലയാളികളുടെ കണ്ണുതുറപ്പിച്ചത്.
കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം ഞങ്ങള്‍ സംഭാവന നല്‍കുന്നു -ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.