സവാരി വിളിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

നെടുമങ്ങാട്: സ്റ്റാൻഡില്‍നിന്ന് സവാരി വിളിച്ചുകൊണ്ടുപോയി ഓട്ടോ െഡ്രെവറെ അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് വെട്ടിപരിക്കേല്‍പ്പിച്ചു. കരിപ്പൂര് ഖാദിബോര്‍ഡിനു സമീപം ശങ്കരവിലാസത്തില്‍ എ. ശിവകുമാറി(58) നെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.

വ്യാഴാഴ്ച പത്തരയോടെ കാട്ടാക്കട കാപ്പിക്കാട് റബര്‍തോട്ടത്തിന് സമീപത്തായിരുന്നു സംഭവം. നാല്‍പതും നാല്‍പത്തഞ്ചും വയസ്സുതോന്നിക്കുന്ന രണ്ടുപേര്‍ നെടുമങ്ങാട് നിന്നും ഓട്ടോയില്‍ കയറി കോട്ടൂര് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ബിവറേജില്‍ എത്തി മദ്യം വാങ്ങാന്‍ ഗൂഗിൾപേയുണ്ടോയെന്നും ഡ്രൈവറോട് ഇവര്‍ ചോദിച്ചു. ഗൂഗിൾപേ ഇല്ലെന്നറിയിച്ചപ്പോൾ കൈയിലുള്ള പണം തന്നാല്‍ അവിടെയെത്തിയിട്ട് തിരകെതരാമെന്ന് വാക്കുനല്‍കി.

തുടര്‍ന്ന് നെടുമങ്ങാട് ആര്യനാട് കുറ്റിച്ചല്‍വഴി കോട്ടൂര്‍ ജങ്ഷനില്‍ എത്തി. അവിടെനിന്ന് ഇടത്തേക്ക് ഒരുകിലോമീറ്ററോളം പോയശേഷം കാട്ടാക്കട പോയാേല കാശുണ്ടാവുകയുള്ളുവെന്നും അറിയിച്ചു. ഒന്നര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ ഒരു ഇടറോഡുവഴി പോകാന്‍ ആവശ്യപ്പെട്ടു.

മൂന്നരകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റബര്‍തോട്ടത്തിന്റെ ഭാഗത്ത് വണ്ടി നിര്‍ത്തിക്കുകയും ശിവനെ പുറത്ത് വലിച്ചിറക്കി സഞ്ചിയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി. എന്നാല്‍ കൈകൊണ്ട് തടുത്തതിനാല്‍ കൈമുട്ടിന് മുറിവേറ്റു. നിലവിളിച്ച് ബഹളം െവച്ചതോടെ സമീപത്തുണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിയെത്തി.

വണ്ടി എടുത്ത് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടുേപരും മാറി മാറി മുതുകില്‍ വെട്ടുകത്തിയുപയോഗിച്ച് വെട്ടി. ഇവരില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഫോറന്‍സിക് വിഭാഗവും കാട്ടാക്കട പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. അക്രമികളെ മുൻപരിചയമില്ലെന്നും കണ്ടാലറിയാമെന്നും ശിവന്‍ പറഞ്ഞു.

Tags:    
News Summary - The auto driver was forced to call for a ride and attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.