പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന ഹരജി ഇന്നു പരിഗണിക്കും

കൊച്ചി: ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എം.എൽ.എ കെ. ബാബു നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. പറമ്പിക്കുളം മേഖലയിലുള്ളവരുടെ അഭിപ്രായം തേടാതെയും വസ്തുതകൾ പരിഗണിക്കാതെയും വിദഗ്ധസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാൻ തീരുമാനിച്ചതെന്ന് ഹരജിയിൽ ആരോപിക്കുന്നു.

വിവിധ സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിൽ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഏപ്രിൽ അഞ്ചിനാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവു നൽകിയത്. ഇതു പുനഃപരിശോധിക്കണമെന്നാണ് കെ. ബാബുവിന്റെ ഹരജിയിലെ ആവശ്യം. 

Tags:    
News Summary - The plea not to be shifted to Parambikulam will be considered on wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.