ജൂലൈ മൂന്നിന് ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന് സീറോ മലബാർസഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ. ജൂലൈ മൂന്ന് സെന്റ് തോമസ് ദിനം മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി.

എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. വരുന്ന ഞായറാഴ്ച (ജൂൺ 16) എല്ലാ അതിരൂപത പള്ളിയിലും ഈ സർക്കുലർ വായിക്കണമെന്നും നിർദേശം നൽകി. സഭയെ ധിക്കരിച്ച് മുന്നോട്ടുപോകുന്ന ആരെയും തുടരാൻ അനുവദിക്കില്ലെന്നാണ് തീരുമാനം. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിൽ പറയുന്നു. മാർപാപ്പയുടെ നിർദേശപ്രകാരമാണ് സഭ നേതൃത്വം സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. 

ഒരേ സഭയിൽ രണ്ടു രീതിയിലുള്ള കുർബാനക്രമം അനുവദിക്കുന്ന സംവിധാനമായ ലിറ്റർജിക്കൽ വേരിയൻറ് അനുവദിക്കണമെന്ന ആവശ്യമാണ് വൈദികർ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കിൽ എറണാകുളം അങ്കമാലി ആർക്കി എപ്പിസ്കോപ്പൽ ചർച്ച് എന്ന പേര് നിലനിർത്തി, വത്തിക്കാനു കീഴിൽ നേരിട്ട് സ്വതന്ത്ര അതിരൂപതയായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യവും വൈദികർ ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച്  ചർച്ചകളേറെ നടന്നെങ്കിലും തീരുമാനമായില്ല.

കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതിയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. 


Tags:    
News Summary - The Syro-Malabar Church will expel priests who do not offer a unified mass after July 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT